കണ്ണൂർ: വടക്കേ മലബാറിന്റെ വിദ്യാഭ്യാസ മേഖലയിൽ പ്രശസ്തിയുടെ ഔന്നത്യത്തിൽ നിൽക്കുന്ന കണ്ണൂർ സർവകലാശാല പ്രവർത്തന നിരതമായ ഇരുപത്തിയഞ്ചു വർഷം പിന്നിടുകയാണ് കണ്ണൂർ, കാസർഗോഡ്, വയനാട് (മാനന്തവാടി താലൂക്ക്) ജില്ലകളിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുവാൻ സർവകലാശാലയ്ക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. പോയ കാലത്തിൽ നിന്ന് കരുത്താർജ്ജിച്ചും പോരായ്മകൾ പരിഹരിച്ചും, പുതിയ കർമപദ്ധതികൾക്ക് രൂപം നൽകിയും രജത ജൂബിലി ആഘോഷിക്കുവാനുളള ഒരുക്കങ്ങൾ സർവകലാശാല പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെയും, കർമ്മ പദ്ധതികളുടേയും, സർവകലാശാല ഗീതം, ഓട്ടോമേറ്റഡ് ക്വസ്റ്റ്യൻ പേപ്പർ സിസ്റ്റം എന്നിവയുടെയും ഔപചാരികമായ ഉദ്ഘാടനം ബഹു ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ.ബിന്ദു നാളെ താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് നിർവഹിക്കും. കണ്ണൂർ എം.എൽ.എ ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ, കണ്ണൂർ എം.പി. കെ.സുധാകരൻ എന്നിവർ പങ്കെടുക്കും.
പരീക്ഷാ മൊബൈൽ ആപ്പ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, സ്പോർട്സ് സയൻസ്, ബയോ സയൻസ് വിഷയങ്ങളിലെ ജേർണലുകൾ എന്നിവയുടെ പ്രകാശനം യഥാക്രമം ഡോ.വി.ശിവദാസൻ (ബഹു.എം.പി.), ശ്രീ.എ.എൻ.ഷംസീർ (ബഹു.എം.എൽ.എ), ശ്രീ.കെ.വി.സുമേഷ് (ബഹു.എം.എൽ.എ), ശ്രീ.എം.വിജിൻ (ബഹു.എം.എൽ.എ) ശ്രീമതി. പി.പി.ദിവ്യ (ബഹു.പ്രസിഡന്റ്, കണ്ണൂർ ജില്ലാ പഞ്ചായത്ത്) എന്നിവർ നിർവഹിക്കും.
സംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ
കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗിന്റെ...