തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ ഇനി 27 ദിവസം മാത്രം ശേഷിക്കേ കുറഞ്ഞദിവസംകൊണ്ട് എത്രപേർക്ക് ഉത്തരവ് ലഭിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ.
പി.എസ്.സിയുടെ നിയമന ഉത്തരവിന് കാത്തിരിക്കുന്നത് 39,612 ഉദ്യോഗാർഥികളാണ്.
റാങ്ക് പട്ടികയിൽ ആകെയുള്ളത് 46,285 പേരാണ്. 2015-നുശേഷം സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നിയമനം നടന്നിട്ടില്ല. ഈ ഒഴിവുകൾ എന്തായി എന്ന് ഉദ്യോഗാർഥികൾ ചോദിക്കുന്നു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ അനധ്യാപക തസ്തികകളിൽ രണ്ടുമാസത്തിനകം നിയമനം നടത്തണമെന്ന് 2020 ജനുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ENGLISH PLUS https://wa.me/+919895374159
അതിനെതിരേ സർക്കാർ സുപ്രീംകോടതിയിലും ഡിവിഷൻ ബെഞ്ചിലും അപ്പീൽ പോയെങ്കിലും തള്ളി. ഈ തസ്തികകളിലടക്കം ആയിരത്തിലധികം നിയമനം നടക്കേണ്ടതായിരുന്നു. നിയമനം പരിഗണനയിലുണ്ടെന്നും നടപടിക്രമങ്ങൾ നടന്നുവരുകയാണെന്നുമാണ് സർക്കാരിന്റെ വാദം. വരുന്ന 27ദിവസത്തിനകം നിയമന നടപടികൾ പൂർത്തിയാക്കണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്.