മലപ്പുറം: രണ്ടായിരത്തിലേറെ ചിത്രങ്ങൾ വരച്ച് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ദക്ഷിണ. മലപ്പുറം തിരൂരിലെ കെഎസ്ഇബി ജീവനക്കാരനും തിരുവനന്തപുരം കാട്ടാക്കട സ്വദേശിയുമായ നോബിളിന്റെയും ഭാര്യ ഷൈനിയുടെയും മകളാണ് എസ്.എൻ. ദക്ഷിണ. രണ്ടര വയസുമുതൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയ ഈ മിടുക്കി കഴിഞ്ഞ ആറര വർഷത്തിനുള്ളിൽ രണ്ടായിരത്തിലധികം മനോഹര ചിത്രങ്ങളാണ് വരച്ചത്.
രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ദക്ഷിണ കോഴിക്കോട് ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു.
മനസ്സിൽ തോന്നുന്ന ആശയങ്ങളും ദൃശ്യങ്ങളും കാൻവാസിലേക്കു വേഗത്തിൽ പകർത്തുകതാണ് ദക്ഷിണയുടെ രീതി.
ENGLISH PLUS https://wa.me/+919895374159
വാട്ടർ കളർ, ഓയിൽ പാസ്റ്റൽസ്, പെൻസിൽ എന്നിവഉപയോഗിച്ചാണ് ചിത്ര രചന. ഓയിൽ പാസ്റ്റൽസ് ഉപയോഗിച്ച് ചുരുങ്ങിയ കാലയളവിൽ പരമാവധി ചിത്രങ്ങൾ വരച്ചെന്ന ബഹുമതി നേടിയാണ് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.
തന്റെ ചിത്രങ്ങൾ വിട്ടുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും ദക്ഷിണ മറന്നില്ല.
ഈ ലോക്ക്ഡൗൺ മാത്രം ദക്ഷിണ വരച്ചത് 400 ചിത്രങ്ങളാണ്. ചിത്രരചനയ്ക്ക് പുറമേ ദക്ഷിണയുടെ വയനാശീലവും അത്ഭുതാവഹമാണ് . തിരൂർ തുഞ്ചൻപറബിലെ ബാലസമാജം ലൈബ്രറിയിലെ മുഴുവൻ ബാലസാഹിത്യ പുസ്തകങ്ങളും ഇതിനോടകം ദക്ഷിണ വായിച്ചു കഴിഞ്ഞു.
ഇതിൽ ഒട്ടേറെ പുസ്തകങ്ങൾക്ക് ആസ്വാദനകുറിപ്പും ദക്ഷിണ തയാറാക്കി. തിരൂർഫാത്തിമ മാത സ്കൂളിൽ നാലാം ക്ലാസിലെ വിദ്യാർത്തിയാണ് ഈ മിടുക്കി.