പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഓൾ പാസ് സമ്പ്രദായം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

പുനർമൂല്യനിർണയം നടത്തിയ പേപ്പറുകൾ പുനഃപരിശോധിക്കുന്നു: പരാതിയുമായി വിദ്യാർത്ഥികൾ

Oct 19, 2020 at 12:31 pm

Follow us on

\"\"

തിരുവനന്തപുരം: ഒറ്റത്തവണ പുനർമൂല്യനിർണയം നടന്ന കാലത്തെ ഉത്തരക്കടലാസുകൾ പരിശോധിക്കാൻ ഉത്തരവ്.
കേരള സർവകലാശാലയിൽ കഴിഞ്ഞ വർഷം നടത്തിയ വിവിധ പരീക്ഷകളും 2019ൽ പുനർമൂല്യനിർണയത്തിന് അവലംബിച്ച രീതിയും വ്യത്യസമുള്ളതിനാലാണ് ഉത്തക്കടലാസുകൾ പുനഃപരിശോധിക്കുന്നത്. ഇതിൽ പല വിദ്യാർത്ഥികളും ജോലിയിൽ ഏർപ്പെട്ടവരും ഉപരിപഠനം നടത്തുന്നവരുമാണ്. മാസങ്ങൾ കഴിഞ്ഞുള്ള പരിശോധന നടത്തുമ്പോൾ മാർക്ക് വ്യത്യാസം ഇവരെ ബാധിക്കുമെന്ന് വിദ്യാർത്ഥികൾ ആശങ്കപ്പെടുന്നു. 15 പരീക്ഷകളാണ് നടന്നത്. പേപ്പറിന് ആദ്യം ലഭിച്ച മാർക്കും അതിന്റെ പുനർമൂല്യനിർണയത്തിൽ ലഭിച്ച മാർക്കും തമ്മിൽ 10 ശതമാനത്തിലധികം വ്യത്യാസമുണ്ടായാൽ മൂന്നാമതും മൂല്യനിർണയം ചെയ്യാറുണ്ടായിരുന്നു . മൂന്നാമത്തെ മൂല്യനിർണയത്തിൽ ലഭിച്ച മാർക്കും നേരത്തെ ലഭിച്ച മാർക്കുകളിൽ മൂന്നാം മൂല്യനിർണയത്തിലെ മാർക്കുമായി ഏറ്റവും അടുത്തുനിൽക്കുന്നതും കണക്കിലെടുത്ത് അവയുടെ ശരാശരിയാണ് അന്തിമമാർക്കായി നൽകിയിരുന്നത്. ഈ രീതി 2019 ജൂണിൽ ഒഴിവാക്കി . പകരം പുനർമൂല്യനിർണയത്തിൽ ലഭിക്കുന്ന മാർക്ക് അന്തിമമായി കണക്കാക്കാനും തീരുമാനിച്ചു.

ഇതോടെ യഥാർഥ മാർക്കിനെക്കാൾ 35 ശതമാനം വർധനവരെ പലർക്കും ലഭിച്ചു . അത് അന്തിമ മാർക്കായി കണക്കാക്കി മാർക്ക് ലിസ്റ്റ് നൽകി ഇത്തരത്തിൽ എഴുന്നൂറോളം പേർക്ക് ഉയർന്ന മാർക്ക് ലഭിച്ചെന്നായിരുന്നു കണ്ടെത്തൽ. ഈ രീതി ഇക്കൊല്ലം ജനുവരിയിൽ സിൻഡിക്കേറ്റ് യോഗം റദ്ദാക്കി. പഴയ പുനർമൂല്യനിർണയരീതി തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന് മുൻകാല പ്രാബല്യം നൽകിയതോടെയാണ് 2019 ജൂണിലും 2020 ജനുവരിക്കും ഇടയിലുള്ള വിദ്യാർത്ഥികൾ വെട്ടിലായത്. ഇവരുടെ പുനർമൂല്യനിർണയം ചെയ്ത പേപ്പറുകൾക്ക് ലഭിച്ച മാർക്ക് പുനഃപരിശോധിക്കാനാണ് സർവകലാശാല തീരുമാനിച്ചത്. ഇക്കാര്യമറിയിച്ച് വിദ്യാർത്ഥികൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ പരാതി നൽകാനാണ് വിദ്യാർത്ഥികൾ ഉദ്ദേശിക്കുന്നത്.

Follow us on

Related News