ചെന്നൈ: സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് മെഡിക്കൽ പഠനത്തിന് പ്രത്യേക സംവരണം ഏർപ്പെടുത്തി തമിഴ്നാട്. സംവരണ ബിൽ തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ഇതുപ്രകാരം സർക്കാർ ക്വാട്ടയിലുള്ള സീറ്റുകളിൽ 7.5 ശതമാനം സർക്കാർ സ്കൂൾ വിദ്യാർഥികൾക്കായി മാറ്റിവെക്കും.മെഡിക്കൽ പ്രവേശനം നീറ്റ്മുഖേന നടപ്പാക്കിയത് സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തിരിച്ചടിയായെന്ന വിലയിരുത്തലിനെത്തുടർന്നാണ് സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇതേക്കുറിച്ച് പഠിക്കുന്നതിന് മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി പി. കലൈയരശന്റെ നേതൃത്വത്തിൽ നിയോഗിച്ച സമിതിയെ സമിതിയാണ് സംവരണം ഏർപ്പെടുത്താൻ ശുപാർശ ചെയ്തത്. നീറ്റ് യോഗ്യതനേടിയവരെയാണ് സംവരണ സീറ്റുകളിലേക്ക് പരിഗണിക്കുക. 300-ൽ കൂടുതൽ സീറ്റുകളിൽ സർക്കാർ സ്കൂളുകളിൽ പഠിച്ചവർക്ക് പ്രവേശനം ലഭിക്കും.
സംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ
കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗിന്റെ...