ന്യൂഡൽഹി: പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിലൂടെ രാജ്യത്ത് അടിസ്ഥാന സാക്ഷരത ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി. ഇതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു തുടങ്ങിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 21 ാം നൂറ്റാണ്ടിലെ സ്കൂൾ വിദ്യഭ്യാസം എന്ന വിഷയത്തില്‍ കേന്ദ്ര വിദ്യഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വലിയ വിഭാഗം വിദ്യാർത്ഥികൾക്ക് ഇപ്പോഴും പ്രായോഗിക വിദ്യാഭ്യാസം ലഭിക്കുന്നില്ല. പല തൊഴിൽ പരിശീലനങ്ങളും പലപ്പോഴും അന്യമാണ്. ഈ രീതികൾ മാറേണ്ടതുണ്ട്, പ്രധാനമന്ത്രി പറഞ്ഞു. 8 വയസ്സുവരെയുള്ള കുട്ടികൾക്കായി ആദ്യകാല ശിശു സംരക്ഷണവും വിദ്യാഭ്യാസവും (ഇസിസിഇ) സാർവത്രികവൽക്കരിക്കുന്നതുൾപ്പെടെ എൻഇപി സ്കൂൾ വിദ്യാഭ്യാസത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്നു. എൻഇപി സിലബസ് കുറയ്ക്കുന്നതിലൂടെ പഠനത്തെ രസകരവും പൂർണ്ണവുമായ അനുഭവമാക്കി മാറ്റുകയും ചെയ്യും.ചോദ്യം ചോദിക്കാൻ വിദ്യാർത്ഥി തുടങ്ങുമ്പോൾ അറിയാനുള്ള അവരുടെ ജിജ്ഞാസ വളരും. അവർ കാര്യങ്ങൾ സ്വന്തമായി പഠിക്കാൻ തുടങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സംബന്ധിച്ച് 15 ലക്ഷത്തിലധികം നിർദേശങ്ങൾ ഇതുവരെ ലഭിച്ചു. അവയിൽ മികച്ച അഭിപ്രായങ്ങൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിരവധി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
രക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ
തിരുവനന്തപുരം:ഒന്നുമുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളുടെ അക്കാദമിക നിലവാരം...