ന്യൂഡല്‍ഹി: ജെ.ഇ.ഇ അഡ്വാൻസ്, നീറ്റ്, സർവകലാശാല പരീക്ഷകൾ എന്നിവ നടക്കാനിരിക്കെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. കോവിഡ് ലക്ഷണങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ പരീക്ഷയെഴുതാമെന്ന നിബന്ധന വ്യാഴാഴ്ച പ്രസിദ്ധീകരിച്ചമാര്‍ഗനിര്‍ദേശങ്ങളില്‍നിന്ന് ഒഴിവാക്കി. റെഗുലര്‍ കോഴ്‌സുകളുടെ പരീക്ഷകള്‍ക്ക് രോഗലക്ഷണങ്ങളുള്ള പരീക്ഷാർത്ഥികളെ കണ്ടെത്തിയാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കണം. ഇത്തരം വിദ്യാര്‍ഥികളെ മറ്റുരീതികളില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ ആരോഗ്യം വീണ്ടെടുത്ത ശേഷം മറ്റൊരവസരം നല്‍കാന്‍ സര്‍വകലാശാലകളോ ബന്ധപ്പെട്ട സ്ഥാപനങ്ങളോ തയ്യാറാവണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. അതേസമയം രോഗലക്ഷണങ്ങളുള്ള വിദ്യാർത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണോ വേണ്ടയോ എന്നകാര്യത്തില്‍ അന്തിമ തീരുമാനം പരീക്ഷാ നടത്തിപ്പ് ഏജന്‍സി നേരത്തെ സ്വീകരിച്ച നയപ്രകാരമായിരിക്കുമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാ ക്കിയിട്ടുണ്ട്. .
എട്ടാം ക്ലാസ് പ്രവേശനം: ഐഎച്ച്ആർഡി തീയതി നീട്ടി
തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിനു...