ന്യൂഡൽഹി: അവസാന വർഷ സർവകലാശാല പരീക്ഷകൾ നടത്താതെ വിദ്യാർത്ഥികൾക്ക് ബിരുദം നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് യു.ജി.സി. സ്ഥിതിഗതികൾ വിലയിരുത്തി തീയതി നീട്ടിനൽകാൻ സംസ്ഥാനങ്ങൾക്ക് ആവശ്യപ്പെടാം. സെപ്റ്റംബർ അവസാനത്തോടെ അവസാന വർഷ ബിരുദപരീക്ഷകൾ നടത്തണമെന്ന നിർദേശത്തിനെതിരെ വിദ്യാർത്ഥികൾ സുപ്രീകോടതിയെ സമീപിച്ചിരുന്നു. ഈ അവസരത്തിലാണ് യു.ജി.സി നിലപാട് വ്യക്തമാക്കിയത്. പരീക്ഷകൾ നടത്താതിരിക്കുന്നത് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുമെന്നും യു.ജി.സി അഭിപ്രായപ്പെട്ടിരുന്നു. ഡൽഹി, മഹാരാഷ്ട്ര സർക്കാരുകൾ അവസാന വർഷ പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ തീരുമാനം ചട്ടവിരുദ്ധമാണെന്നും യു.ജി.സി കോടതിയെ അറിയിച്ചിരുന്നു.
ReplyForward |