ന്യൂഡൽഹി: സർക്കാർ, പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലെയും നിയമനങ്ങൾക്കായി ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി രൂപവത്കരിക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇനി ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി വഴിയാകും ദേശീയ തലത്തിൽ പൊതുയോഗ്യത പരീക്ഷ നടത്തുകയെന്ന് മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. യോഗ്യത പരീക്ഷയുടെ
റാങ്ക്ലിസ്റ്റ് കാലാവധി 3 വർഷമാണ്. സംസ്ഥാന സർക്കാരുകൾക്കും ഈ റാങ്ക് ലിസ്റ്റ് വഴി നിയമം നടത്താം കേന്ദ്ര സർക്കാർ, പൊതുമേഖലാ വിഭാഗങ്ങളിലെ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലെയും നിയമനങ്ങൾക്കായി പൊതുയോഗ്യത പരീക്ഷ നടത്താനാണ് ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി രൂപവത്കരിക്കുന്നത്.
നിലവിൽ കേന്ദ്രസർക്കാരിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഒഴിവുകൾക്ക് വ്യത്യസ്ത രീതിയിലും വ്യത്യസ്ത സമയത്തുമാണ് പരീക്ഷകൾ നടത്തുന്നത്. പല റിക്രൂട്ട്മെന്റ ഏജൻസികളാണ് കേന്ദ്രസർക്കാരിലെ വിവിധ മന്ത്രാലയങ്ങളിലേക്കും പൊതുമേഖലാ ബാങ്കികളിലേക്കും ഇതുവരെ നിയമനം നടത്തിയിരുന്നത്.
കാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിൽ പുതിയതായി തുടങ്ങുന്ന ഇൻ്റഗ്രേറ്റഡ് പിജി...