തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് എസ്.എസ്.എല്‍.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മെയ് 26 മുതൽ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം.എല്ലാ കുട്ടികള്‍ക്കും പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുമെന്നും ആശങ്ക വേണ്ടെന്നും 26 മുതൽ പരീക്ഷ പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ക്ക് ഗതാഗതസൗകര്യമൊരുക്കും. വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പരിഹാരമുണ്ടാക്കും.
സംസ്ഥാന സര്‍ക്കാരുകളുടെയും സി.ബി.എസ്.ഇയുടെയും അഭ്യര്‍ഥന മാനിച്ചാണ് ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി ഉപാധികളോടെ പരീക്ഷ നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയത്. കണ്ടെയ്മെന്‍റ് സോണുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കരുത് എന്ന് നിർദേശമുണ്ട്. അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും മാസ്ക് ധരിക്കണം. പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്കാനിങ്, സാനിറ്റെസര്‍ എന്നീ സൗകര്യം ഒരുക്കണം. വിദ്യാര്‍ഥികളെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക ബസുകള്‍ ഒരുക്കണം തുടങ്ങിയ ഉപാധികളാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്.